കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിൽ തളിക്ഷേത്രവും സാമൂതിരി രാജവംശവും വഹിച്ച പങ്ക് വലുതാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഭക്തിക്കപ്പുറത്ത് അറിവിന്റെ വെളിച്ചം കൂടിയായിരുന്നു തളിയും സാമൂതിരി രാജവംശവുമെന്നും റിയാസ് പറഞ്ഞു. തളി മഹാക്ഷേത്രം ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തളി ക്ഷേത്രപരിസരം ഒരു ടൂറിസം സ്‌പോട്ടായി മാറിയിട്ടുണ്ട്. നാടിന്റെ നാനാഭാഗത്ത് നിന്നായി വരുന്നവർക്ക് ഇരിക്കാനും ആസ്വദിക്കാനുമുള്ള ഇടമായി വലിയ വികസനമാണ് നടന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഇനിയും ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു.
കെ.സി.ഉണ്ണിയനുജൻരാജ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.എം.വാര്യർ, ടി.ആർ.രാമവർമ, അഡ്വ.ഗോവിന്ദ് ചന്ദ്രശേഖർ, കൗൺസിലർമാരായ ഉഷാദേവി, ടി.റിനീഷ്, പി.കെ.പ്രദീപ് കുമാർ, ബി.മനോജ് കുമാർ, പല്ലാവൂർ വാസുദേവ പിഷാരടി തുടങ്ങിയവർ പ്രസംഗിച്ചു.
@
ആർക്കും ഭരിക്കാൻവേണ്ടി ഉണ്ടാക്കിയതല്ല
ക്ഷേത്രങ്ങൾ: മലബാർ ദേവസ്വം പ്രസിഡന്റ്
കോഴിക്കോട്: ആർക്കും ഭരിക്കാൻവേണ്ടി ഉണ്ടാക്കിയതല്ല കേരളത്തിലെ ക്ഷേത്രങ്ങളെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി. ക്ഷേത്രങ്ങൾ ഭരിച്ച് അവിടുത്തെ സ്വത്തുവകകൾ സ്വന്തമാക്കിക്കളയാമെന്ന ആഗ്രഹം സർക്കാരിനുമില്ലെന്നും മുരളി പറഞ്ഞു. തളി മഹാക്ഷേത്ര ഉത്സവാഘോഷത്തിന്റെ ഭാഗമായി സംഘ
ടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുന്നത് കാര്യങ്ങൾ സുതാര്യമായി നടത്താനും ചിരപുരാതനമായ ക്ഷേത്രങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുമാണ്. അതിലുപരി അവിടെ തൊഴിലെടുക്കുന്നവർക്ക് നിത്യവൃത്തിക്ക് ഒരു വരുമാനം മുടങ്ങാതെ നൽകാനും. കേരളത്തിലെ ഒരു ക്ഷേത്രംപോലും സർക്കാർ പിടിച്ചെടുത്തിട്ടില്ല. അതിന്റെ ആവശ്യവുമില്ല. എന്നാൽ ചില ക്ഷേത്രങ്ങൾ സ്വന്തമായിക്കൊണ്ടുനടന്ന് അവിടം ഭരിച്ചുകളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. ക്ഷേത്രങ്ങളുടെ മറവിൽ നടക്കുന്ന ശരിയല്ലാത്ത പ്രവണതകളെക്കുറിച്ച് ബോർഡിന് നല്ല ബോദ്ധ്യമുണ്ട്. അത്തരം വിഷയങ്ങളിൽ ഇടപെടും. ഭണ്ഡാരം തുറന്നുകഴിഞ്ഞാൽ ഒരാഴ്ച ടൂർ പോകുന്ന ഭരണസമിതിക്കാരും കേരളത്തിലുണ്ടെന്ന് മുരളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |