ബേപ്പൂർ : ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ബേപ്പൂർ മാത്തോട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വലിയ കൂട്ടായ്മയുടെ അടയാളമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്. ജനങ്ങൾ ഒറ്റക്കെട്ടായി വാട്ടർ ഫെസ്റ്റിന് ഒരുങ്ങണം. ബേപ്പൂരിലെ ഗതാഗതക്കുരുക്കിന് സമീപ ഭാവിയിൽ പരിഹാരമുണ്ടാകും. ബേപ്പൂർ മറീന പദ്ധതി വികസനത്തിന്റെ പാതയിലാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സർഫിംഗ് സ്‌കൂൾ ബേപ്പൂരിൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായ കമ്മിറ്റിയിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, എം.പിമാരായ എം.കെ.രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, പി.ടി ഉഷ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയാണ് വാട്ടർ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ. 18 സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ മുഖ്യാതിഥിയായി. ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സബ് കളക്ടർ വി. ചെത്സാസിനി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഒ.രാജഗോപാൽ, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |