@ നാദാപുരത്ത് ആകെ 23 കേസുകൾ
കോഴിക്കോട് : ജില്ലയുടെ വടക്കൻ പ്രദേശങ്ങളിൽ അഞ്ചാംപനി വ്യാപകമായതോടെ വാക്സിനേഷൻ കൂടുതൽ ശക്തമാക്കി. നാദാപുരം ഗ്രാമപഞ്ചായത്തിലാണ് അഞ്ചാംപനി വ്യാപിച്ചത്. അഞ്ചാം പനി പടരുന്ന നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 23 ആയി. സമീപ പഞ്ചായത്തുകളിലും രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. നാദാപുരത്തിന് പുറമെ ജില്ല മുഴുവനും വാക്സിനേഷൻ കാമ്പയിൻ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
നാദാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ ഓരോ കുട്ടികളിലും വാർഡ് നാലിൽ രണ്ട് കുട്ടികളിലും വാർഡ് ആറിൽ ഏഴു കുട്ടികളിലും വാർഡ് ഏഴിൽ ആറു കുട്ടികളിലും വാർഡ് 11 ൽ ഒന്ന്, വാർഡ് 13 ൽ ഒന്ന്, വാർഡ് 17 ൽ ഒന്ന്, വാർഡ് 19 ൽ രണ്ട്, വാർഡ് 21 ൽ ഒന്നുൾപ്പടെ ഇതുവരെ 23 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ ആരോഗ്യ പ്രവർത്തകർ 245 വീടുകളിൽ നേരിട്ട് ബോധവത്കരണം നടത്തി. ഡോർ ടു ഡോർ കാമ്പയനിന്റെ ഭാഗമായി വാക്‌സിൻ എടുക്കാത്ത നാലു കുട്ടികളുടെ വീടുകളിൽ പോയി അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിൻ നൽകി.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഖതീബുമാർ, മഹല്ലുപ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം 18 ന് വൈകീട്ട് മൂന്ന് മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരാൻ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |