കോഴിക്കോട്: അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിൽ. പൈമ്പ്ര സ്വദേശി നിജുൽരാജ് എം.കെ( 20), കുരുവട്ടൂർ സ്വദേശി അക്ബർ സിദ്ദിഖ് .ബി.കെ (22), ചേളന്നൂർ സ്വദേശി ഗോകുൽദാസ് (20) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.പാലക്കാട് സ്വദേശിയായ റെയിവേ ജീവനക്കാരൻ വിജുവിന്റെ പൾസർ 220 മോട്ടോർസൈക്കിൾ റെയിൽവേ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ജനുവരി പതിനൊന്നാം തീയതി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
നടക്കാവ് സ്‌റ്റേഷൻ പരിധിയിൽ വെച്ചുള്ള വാഹന പരിശോധനയ്ക്കിടെ സംശയകരമായ രീതിയിൽ ഓടിച്ച് വന്ന മോട്ടോർ സൈക്കിൾ നിറുത്താൻ കൈ കാട്ടിയപ്പോൾ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഉപേക്ഷിച്ച വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ കണ്ണൂർ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പർ ആയിരുന്നു നമ്പർ പ്ലെയിറ്റിലുണ്ടായിരുന്നത്. വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്സ് നമ്പറും പരിശോധിച്ച് പൊലീസ് യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പേരിൽ വാഹനമോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട് . മറ്റ് ജില്ലകളിൽ നടന്ന സമാന കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടായെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
നടക്കാവ് സബ് ഇൻസ്പെക്ടർ കൈലാസ്‌നാഥ് എസ്.ബി.ബാബു പുതുശ്ശേരി, എ.എസ്.ഐ ശശികുമാർ,കെ.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, സജീവൻ എം.കെ., ഗിരീഷ്, ഹരീഷ് കുമാർ.സി, ലെനീഷ് പി.എം, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജെ.എഫ്.സി.എം.4 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |