തിരുരങ്ങാടി: നെൽക്കൃഷിയിറക്കാൻ ഇത്തവണ ഒന്നരമാസത്തോളം വൈകിയതിനാൽ മഴഭീഷണി നേരിട്ട് കർഷകർ. തിരൂരങ്ങാടി, നന്നമ്പ്ര പ്രദേശങ്ങളിലെ ഉയർന്ന ഭാഗത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കൊയ്ത്ത് തുടങ്ങിയിട്ടുണ്ടെങ്കിലും താഴ്ന്നപ്രദേശങ്ങളിൽ കൊയ്ത്ത് ആരംഭിക്കാനായിട്ടില്ല. പാടത്ത് വെള്ളം കെട്ടി നിന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ ആദ്യം കൃഷി തുടങ്ങിയപ്പോൾ താഴ്ന്ന പ്രദേശങ്ങളിലേത് വൈകി.
സാധാരണ ഗതിയിൽ കൊയ്ത്തു തുടങ്ങേണ്ട സമയമാണിത്. വരുംദിവസങ്ങളിൽ ശക്തമായ മഴ വന്നാൽ കൊയ്ത്തുയന്ത്രം പാടത്തിറക്കാനാവില്ല. താഴ്ന്ന പ്രദേശങ്ങളിൽ കൃഷിയിറക്കിയവരെ ഇത് പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും വന്നതിനാൽ തോടുകളിലും കുഴികളിലും വെള്ളം നിറഞ്ഞിട്ടുണ്ട്. മഴ തുടർന്നാൽ പാടത്ത് വെള്ളം നിറയുമെന്ന ഭീതിയിലാണ് കർഷകർ. നിലവിൽചെമ്മാട് വെഞ്ചാലി വഴി വെള്ളം തിരിച്ച് വിടുന്നുണ്ട് . കഴിഞ്ഞ വർഷം നേരത്തെ കൃഷി ഇറക്കിയതിനാൽ കർഷകർക്ക് നെല്ല് നഷ്ടമായില്ല. കൊയ്തെടുക്കുന്ന നെല്ല് സപ്ലൈക്കോ വഴി ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തെ മഴയ്ക്ക് കിണറുകളിലും മറ്റു ജലസംഭരണികളിലും വെള്ളം നിറഞ്ഞത് ജനങ്ങൾക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.നിലമ്പൂർ ബസ് ചാർജ്ജ് വർദ്ധനവടക്കമുള്ള ന്യായമായ ആവശ്യങ്ങൾ അനുവദിക്കാത്ത സർക്കാർ നടപടി ബസ് ഉടമകളെ ദയാവധത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
18ന് തൃശൂരിൽ നടക്കുന്ന സംയുക്ത ബസ് ഉടമകളുടെ കൺവെൻഷനിൽ എല്ലാ ബസ് ഉടമകളെയും പങ്കെടുപ്പിക്കും. താലൂക്ക് പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗക്കത്തലി ഉള്ളാട്ടുപറമ്പൻ, ഹിഷാം അരഞ്ഞിക്കൽ, എം. ദിനേഷ് കുമാർ, വാക്കിയത്ത് കോയ, അറയ്ക്കൽ ഷെമീർ, കെ.പി ഹംസ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |