പരപ്പനങ്ങാടി: ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമർത്തിപ്പിടിച്ചും ചെയിൻ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും 13 വയസുള്ള മകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയംകുളം വെട്ടിക്കുത്തിനകത്ത് വീട്ടിൽ മൊയ്തിൻ കുഞ്ഞിന്റെ മകൻ സൈനുൽ ആബിദിനെയാണ് (40) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് 2020ൽ പ്രതിയുടെ പേരിൽ കേസ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് നിലവിൽ പരപ്പനങ്ങാടി കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എ.എസ്.ഐ പരമേശ്വരൻ, പൊലീസുകാരായ ദിലീപ്, അനിൽ, രാമചന്ദ്രൻ,സനൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |