SignIn
Kerala Kaumudi Online
Friday, 20 September 2024 10.20 PM IST

മുങ്ങിതാഴ്ന്നത് 41 ജീവനുകൾ

Increase Font Size Decrease Font Size Print Page
ffffff

മലപ്പുറം: ജില്ലയിൽ ഒമ്പത് മാസത്തിനിടെ ജലാശയ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 41 പേർക്ക്. ആകെ 76 പേരാണ് അപകടങ്ങളിൽപ്പെട്ടത്. ഇതിൽ 35 പേരെ രക്ഷപ്പെടുത്തി. ജനുവരി ഒന്ന് മുതൽ സെപ്തംബർ 10 വരെ ജില്ലയിലെ വിവിധ ഫയർഫോഴ്സ് സ്‌റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത അപകടങ്ങളാണിത്. തുടർച്ചയായ മഴയിൽ പുഴകളും തോടുകളും അടക്കമുള്ള ജലാശയങ്ങൾ നിറഞ്ഞതോടെയാണ് അപകടങ്ങളേറിയത്. ഒരാഴ്ചയ്ക്കിടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച ചങ്ങരംകുളം ഒതളൂരിൽ ബണ്ടിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ തോട്ടിൽ പിതാവിനൊപ്പം കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് 11കാരനും മരണപ്പെട്ടു. മഴ ശക്തിയാർജ്ജിച്ചതിന് പിന്നാലെ അടിയൊഴുക്ക് ശക്തമായതിനാൽ ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പേകിയിരുന്നു. മലയോര മേഖലകളിൽ മലവെള്ളം പൊടുന്നനെ കുത്തിയൊലിച്ചുവരാനുള്ള സാദ്ധ്യത സംബന്ധിച്ചും മുന്നറിയിപ്പേകിയിട്ടുണ്ട്. മൂന്ന് പേരുടെ ജീവനുകൾ കവർന്ന രണ്ട് അപകടങ്ങളിലും രക്ഷിതാക്കളുടെ കൂടെയായിരുന്നു കുട്ടികൾ എത്തിയിരുന്നത്. കനത്ത മഴയിൽ പുഴയുടെയും തോടുകളുടെയും ഗതിമാറ്റം പ്രവചിക്കാനാവില്ലെന്നും പരിചിതമായ ജലാശയങ്ങളിൽ ഇറങ്ങുന്നത് പോലും അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ അപകങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ഫയർസ്റ്റേഷൻ പരിധിയിലാണ്. 21 അപകടങ്ങളിലായി 13 പേർ മരണപ്പെട്ടു. 11 പേരെ രക്ഷപ്പെടുത്തി.


ഒമ്പത് മാസത്തെ കണക്ക്
ഫയർസ്റ്റേഷൻ - അപകടങ്ങൾ - രക്ഷപ്പെട്ടവർ - മരണപ്പെട്ടവർ
മലപ്പുറം - 21 - 11 - 13
നിലമ്പൂർ - 17 - 10 - 7
പെരിന്തൽമണ്ണ - 8 - 6 - 2
തിരുവാലി - 6 - 2 - 4
പൊന്നാനി - 10 - 3 - 7
തിരൂർ - 5 - 2 - 3
താനൂർ - 5 - 1 - 1
മഞ്ചേരി - 4 - 0 - 4


ആകെ - 76 - 35 - 41

ഇക്കാര്യം ശ്രദ്ധിക്കാം

  • കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക. നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക.
  • മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ പോകാൻ അനുവദിക്കരുത്. വിനോദ യാത്രാവേളകളിൽ ലൈഫ് ജാക്കറ്റ്, ടയർ ട്യൂബ്, നീളമുള്ള കയർ എന്നിവ കരുതുക.
  • വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ജാലാശയത്തെക്കുറിച്ചു മനസിലാക്കണം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് നല്ലത്.
  • പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.
  • പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ജലാശയങ്ങളിൽ ഇറങ്ങമ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്.
  • മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. വെള്ളത്തിൽ വച്ച് കൂടുതലാകാൻ സാദ്ധ്യതയുള്ള അപസ്മാര രോഗികൾ അടക്കമുള്ളവർ പ്രത്യേകം സൂക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, DROWNING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.