തിരൂർ: രഹസ്യ വിവരത്തെ തുടർന്ന്തിരൂർ റെയിൽവേ പൊലീസ് കണ്ണൂർ- യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും അഞ്ച് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഇവ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആർ.പി.എഫിനൊപ്പം എക്സൈസ് , മലപ്പുറം ഐ.ബി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.
ആർ.പി.എഫ് എസ്.ഐ കെ.എം.സുനിൽ കുമാർ, എ.എസ്.ഐ സജി അഗസ്റ്റിൻ, എക്സൈസ് ഇൻസ്പെക്ടർ കെ.എം. രഞ്ജിത്കുമാർ, ഉദ്യോഗസ്ഥരായ ബാലചന്ദ്രൻ, റിജോ വർഗീസ്, വിനീഷ്, ലനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ദുരൂഹതയും
കഞ്ചാവും മറ്റു ലഹരി പദാർത്ഥങ്ങളും കൂടുതലായി കണ്ടെത്തുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർക്ക് ആശങ്ക. വ്യാഴാഴ്ച രാവിലെ പിടികൂടിയ 12 കിലോ കഞ്ചാവും അഞ്ചു കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത് പുലർച്ചെ 5.30നാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
എന്നാൽ ആർ.പി.എഫ് പറയുന്നത് എഴ് മണിക്കുള്ള യശ്വന്ത്പൂർ ട്രെയിനിൽ നിന്നാണ് പിടികൂടിയതെന്നാണ്. പിടികൂടുന്ന ലഹരി വസ്തുക്കളുടെ ഉടമകളെ കണ്ടെത്താനാവാത്തതിലും ദുരൂഹത ഉണ്ടെന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |