SignIn
Kerala Kaumudi Online
Saturday, 20 April 2024 11.53 AM IST

കുലുക്കപ്പാറ മറ്റൊരു ബ്രഹ്മപുരമോ?​

waste

 മാലിന്യ പ്ലാന്റിന് സമീപത്തെ ജനം ആശങ്കയിൽ

ചിറ്റൂർ: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുക ദുരിതം കുലുക്കപ്പാറയിലും ആവർത്തിക്കുമോ എന്ന പേടിയിലാണ് പ്രദേശവാസികൾ. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഇവിടെത്തെ സംസ്കരണ പ്ലാന്റിലാണ്. പകൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന് അലക്ഷ്യമായിടുന്ന മാലിന്യങ്ങൾ രാത്രികാലങ്ങളിൽ തീകത്തിക്കുകയാണ് പതിവ്. ഇതിൽ നിന്നുള്ള ദുർഗന്ധവും പുകയും കാരണം വൃദ്ധരും കുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ള പരിസരവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ടൺ കണക്കിന് മാലിന്യം കത്തിക്കുന്നതിന്റെ പുകപടലങ്ങൾ നാല് കിലോമീറ്റർ വരെ വ്യാപിക്കാറുണ്ട്. പലർക്കും കണ്ണെരിച്ചലും തലകറക്കവും അനുഭവപ്പെടാറുണ്ടെന്നും ആക്ഷേപമുണ്ട്. ബ്രഹ്മപുരത്തെ സാഹചര്യം കണക്കിലെടുത്ത് അശാസ്ത്രീയമായ മാലിന്യ സംസ്കരണം അവസാനിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 അശാസ്ത്രീയം സംസ്കരണം

ഒന്നര ഏക്കർ വിസ്തൃതിയിൽ കോരയാർ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലെ മാലിന്യ സംസ്കരണം മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് പരാതി. പ്രതിദിനം ടൺ കണക്കിന് മാലിന്യം ഇവിടെ നിക്ഷേപിക്കാറുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കണമെന്നാണ് നിയമം. പക്ഷേ, വർഷങ്ങളായി അതൊന്നും പാലിക്കാറില്ല. ഇതുകൂടാതെ രാത്രികാലങ്ങളിൽ തീ കത്തിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പരിസ്ഥിതി - സാമൂഹ്യ പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ബ്രഹ്മപുരത്തെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ജനകീയ പ്രതിഷേധങ്ങൾക്ക് രൂപംനൽകാനാണ് നാട്ടുകാരുടെ ആലോചന.

 കുടിവെള്ളത്തിലും വിഷം

മഴക്കാലങ്ങളിൽ കുലുക്കപ്പാറയിലെ പ്ലാന്റിൽ നിന്നും തൊട്ടടുത്ത പുഴയിലേക്ക് ഒലിച്ചിറങ്ങുന്ന മാലിന്യം കുടിവെള്ള സ്രോതസിനെയും മലീമസമാക്കും. പുഴയരികിൽ സ്ഥാപിച്ച കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണ് കുലുക്കപ്പാറ,​ തെനക്കുളം,​ പാറമേട് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലേക്ക് വിതരണം ചെയ്യുന്നത്. കുടിവെള്ള പരിശോധനയിൽ ഇത് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. പല രോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ ഇത് പരിഹരിക്കണമെന്ന് പല തവണ അധികൃതർക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചില കുടുംബങ്ങൾ പണംനൽകി ടാങ്കർ ലോറിയിലെ കുടിവെള്ളത്തെ ആശ്രയിക്കുമ്പോൾ തീർത്തും നിർധനരായവർ ഇപ്പോഴും കുഴൽകിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

ചിത്രം: കുലുക്കപ്പാറയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കത്തിച്ച മാലിന്യക്കൂമ്പാരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.