തൃത്താല: വിലയിലും എരിവിലും മുൻപിൽ നിൽക്കുന്ന തൃശൂർ ജില്ലയിലെ 'കോടാലി'എന്ന മലയോര ഗ്രാമത്തിന്റെ മുളക് ഇനി ആനക്കരയിലും. ചാലക്കുടി, തൃശൂർ, ഇരിങ്ങാലക്കുട ചന്തകളിൽ വ്യാപകമായ വിപണനം നടത്തുന്ന ഈ മുളകിനമാണിത്. ജൈവരീതിയിൽ നന്നായ് വളർത്താവുന്ന മുളക് രണ്ട് വർഷം വരെ സമൃദ്ധമായ് തന്നെ വിളയും. കോടാലി മുളകിന്റെ നഴ്സറിയിൽ വളർത്തിയെടുത്ത മികച്ച തൈകൾ കുമ്പിടി ഹോർട്ടിക്കൾച്ചർ മിഷൻ വിപണന കേന്ദ്രത്തിൽ ഇപ്പോൾ വില്പനയ്ക്ക് ലഭ്യമാണ്.
മുളക് കഥ
വർഷങ്ങൾക്ക് മുൻപ് സ്വർണ്ണത്തിന് നൂറ് രൂപയുണ്ടായിരുന്ന കാലത്ത് കോടാലിക്കാരനായ കർഷകൻ നാല് കിലോ മുളക് ഇരിങ്ങാലക്കുട ചന്തയിൽ കിലോ 25 രൂപക്ക് വിൽക്കുകയും നാല് കിലോ മുളക് വിറ്റ പണവുമായ് ഒരു പവൻ സ്വർണ്ണവും വാങ്ങി കോടാലിയിലേക്ക് മടങ്ങിയെന്നും പ്രദേശത്തെ പഴമക്കാർ വാമൊഴിയായ് പറയുന്നു. അക്കാലം തൊട്ടെ കോടാലി മുളക് എത്ര വില നൽകി വാങ്ങുവാനും ആളുണ്ടായിരുന്നതായും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |