കൊടുവായൂർ: നഗരത്തിനോട് ചേർന്നുള്ള പ്രധാനപാതയിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അത്യാസന്ന നിലയിലുള്ള രോഗിയുമായി പാലക്കാട്ടേക്കു പോവുകയായിരുന്ന ആംബുലൻസ് കുഴൽമന്ദം റോഡ് ജംഗ്ഷനിലും നെന്മാറ ഭാഗത്തു നിന്നു പാലക്കാട്ടേക്കു രോഗിയുമായി പോവുകയായിരുന്ന 108 ആംബുലൻസ് നഗര മദ്ധ്യത്തിലും 15 മിനിട്ടിലധികം സമയം ഗതാഗതക്കുരുക്കിൽപെട്ടിരുന്നു.
ഇതു സംബന്ധിച്ചു പരാതിപ്പെട്ടാലും വ്യാപാരികളുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടും വിധം നടപടി സ്വീകരിക്കുന്നതല്ലാതെ പരിഹരിക്കാൻ സംവിധാനമൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
വസ്ത്ര, പച്ചക്കറി വ്യാപാരത്തിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊടുവായൂർ മാർക്കറ്റിൽ മുൻ കാലങ്ങളിൽ പുലർച്ചയ്‌ക്കോ രാത്രിയോ ആണു ചരക്കിറക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഏതു സമയത്തും വ്യാപാര കേന്ദ്രങ്ങളിൽ ചരക്കിറക്കാമെന്ന സ്ഥിതി വന്നതോടെ ഗതാഗത തടസം പതിവാണ്.
കൊടുവായൂർ ടൗൺ മുതൽ പിട്ടുപ്പീടിക വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതം ദുരിതപൂർണമാക്കുന്നു. നബാർഡിന്റെ സഹായത്തോടെ നിർമ്മാണം ആംരഭിച്ച കൊടുവായൂർ – പിട്ടുപ്പീടിക – മാങ്ങോട് ബൈപ്പാസിന്റെ നിർമ്മാണവും മന്ദഗതിയിലായതിനാൽ ഗതാഗത പ്രതിസന്ധി എന്നു തീരുമെന്നറിയാത്ത അവസ്ഥയിലാണു വ്യാപാരികളും നാട്ടുകാരും.
കുരുക്കിന് കാരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |