പാലക്കാട്: കഞ്ചാവ് മൊത്തകച്ചവടക്കാരനായ ഒറിസ സ്വദേശി പിടിയിൽ. ഒറീസയിൽ നിന്ന് കഞ്ചാവ് കേരളത്തിൽ എത്തിച്ച് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്ന രോഹിത്ത് കുമാർ ബഹ്റയെയാണ് കഞ്ചിക്കോട് ചടയൻകലായ് കിണർസ്‌റ്റോപ്പിൽ വച്ച് കസബ പൊലീസ് പിടികൂടിയത്.
കഞ്ചിക്കോട് വ്യവസായ മേഖലയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് ജോലിക്കെത്തിയ പ്രതി അന്യ സംസ്ഥാന തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യം വച്ചാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണയിൽ നാലര ലക്ഷം രൂപ വരും. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജു, കസബ ഇൻസ്‌പെക്ടർ എൻ.എസ് രാജീവ് എന്നിവരുടെ നിർദ്ദേശാനുസരണം കസബ എസ്.ഐ എസ്. അനീഷ് , ജഗ് മോഗൻ ദത്ത, എ.എസ്.ഐ രമേഷ് , സി.പി.ഒമാരായ സിജി, ആർ. രാജീദ്, ബിജു, പ്രിൻസ്, ഹോംഗാർഡ് വേണുഗോപാൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |