പാലക്കാട്: സമൂഹ മാദ്ധ്യമങ്ങൾ വഴി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു.
മീനാക്ഷിപുരം ശ്മശാന വിഷയത്തിൽ കൃത്യമായ വിശകലനം നടത്തിയ ശേഷം നടപടിയെടുക്കും. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയ പാർട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം യോഗത്തിൽ സംഘടനാ പ്രതിനിധികൾ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.
യോഗത്തിൽ ജില്ലയിലെ ക്രമസമാധാനം നിലനിറുത്തുന്നതിനും മതസാമുദായിക സൗഹാർദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടി ചർച്ച ചെയ്തു. ആർ.ഡി.ഒ ഡി.അമൃതവല്ലി, എ.സി.പി എ.ഷാഹുൽ ഹമീദ്, ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) വി.ഇ.അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |