പാലക്കാട്: അധികാരവും പണവും സി.പി.എമ്മിനെ അധഃപതിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്, സ്പിരിറ്റിടപാട്, മയക്കുമരുന്ന് വ്യാപാരം, സ്ത്രീ പീഡനം, അഴിമതി, അക്രമം തുടങ്ങി എല്ലാതരം സാമൂഹ്യവിരുദ്ധ പ്രവൃത്തികളുടെയും കേന്ദ്രമായി സി.പി.എം മാറി. ഇത്തരം അധാർമ്മിക പ്രവൃത്തികൾ ബംഗാളിലെ അവസ്ഥയിലേക്ക് കേരളത്തിലെ പാർട്ടിയെ എത്തിക്കും.
നെല്ലിന്റെ താങ്ങുവില നിശ്ചയിക്കുന്നതിലും സമയ ബന്ധിതമായി സംഭരിക്കുന്നതിലും ഗുരുതര വീഴ്ച വരുത്തിയ സർക്കാർ സംഭരിച്ചതിന്റെ വില നൽകാതെ കർഷരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള അദ്ധ്യക്ഷനായി.
കൺവീനർ പി.ബാലഗോപാൽ, വി.കെ.ശ്രീകണ്ഠൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, വി.എസ്.വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, കെ.എ.ചന്ദ്രൻ, സി.ചന്ദ്രൻ, എം.എം.ഹമീദ്, വി.സി.കബീർ, ജോബി ജോൺ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |