പെരിങ്ങനാട് : മുപ്പത് അടി താഴ്ചയുള്ള കിണറിൽ വീണ അമ്മയെയും കുഞ്ഞിനെയും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബർത്തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് പെരിങ്ങനാട് കടയ്ക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) ഒരു വയസുള്ള മകൻ വൈഷ്ണവ് എന്നിവർ വീണത്.
റബർ തോട്ടത്തിൽ മേയുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. അടൂർ ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. യുവതിയെ ഫയർഫോഴ്സ് രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ കരയ്ക്കെത്തിക്കുകയായിരുന്നു. കാര്യമായ പരിക്കുകളില്ല.
സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർ ടി.എസ്.ഷാനവാസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രവി.ആർ, സാബു.ആർ, സാനിഷ്.എസ്, എ.സൂരജ് ഹോം ഗാർഡ് ഭാർഗവൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |