പത്തനംതിട്ട : ചോര തുടിക്കും ചെറുകയ്യുകളെ പേറുക വന്നീ പന്തങ്ങൾ എന്ന കവി വാക്യത്തോടെ തുടങ്ങുന്ന ചരിത്ര ചിത്ര പ്രദർശനം ഡി.വൈ.എഫ്.ഐ സമ്മേളനനഗരിയെ ആവേശത്തിലാക്കുകയാണ്.
ബ്രീട്ടീഷുകാർ ഇന്ത്യ വിട്ടുപോയപ്പോൾ മുതലുള്ള ചരിത്രം ഇവിടെ കാണാം. ലോകം , ഇന്ത്യ, കേരളം എന്നിങ്ങനെ ഇന്നുവരെ നേരിട്ട പ്രശ്നങ്ങളും നേടിയ മുന്നേറ്റങ്ങളും രക്തസാക്ഷിത്വങ്ങളും എല്ലാം ചിത്രത്തോടൊപ്പം ചെറുകുറിപ്പുകളായി നൽകിയിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ്, ഭഗത്സിഗ്, ബുദ്ദിറാം ബോസ്, ബാലഗംഗാധര തിലക് തുടങ്ങിയ വ്യക്തിത്വങ്ങൾ, ഉപ്പുസത്യാഗ്രഹം , ക്വിറ്റ് ഇന്ത്യാ സമരം, സൈമൺ കമ്മിഷൻ ഗോ ബാക്ക് സമരം തുടങ്ങിയ കലുഷിതമായ ഇന്ത്യയും രാഷ്ട്രീയ സ്വയം സേവക സംഘ് , ഗദർ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ തുടങ്ങിയവയുടെ ഉദയവും അടക്കം ചരിത്രങ്ങളുടെ സമാഗമമാണ് സമ്മേളന നഗരയിലൊരുക്കിയിരിക്കുന്ന പ്രദർശനം. ഒടുവിലായി കൊവിഡ് സാഹചര്യത്തിന് ശേഷമുള്ള ഉയർത്തെഴുന്നേൽപ്പു വരെ നീളുന്നു കാഴ്ചകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |