മല്ലപ്പള്ളി : മോക്ക് ഡ്രില്ലിനിടയിൽ മുങ്ങിമരണം ഉണ്ടായതിലെ വീഴ്ചകൾ അന്വേഷിക്കണമെന്നും മരിച്ച ബിനു സോമന്റെ ആശ്രിതർക്ക് പരമാവധി സഹായം നൽകണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കല്ലൂപ്പാറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ജേക്കബ് കെ ഇരണക്കൽ, ജെയിംസ് കാക്കനാട്ടിൽ, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസ് കുട്ടി മാമൂട്ടിൽ, സണ്ണി ഫിലിപ്പ്, കെ.സി.ജേക്കബ്, പി.ജ്യോതി, ഐപ്പ് പുലിപ്ര, ഒ.എം.മാത്യു, സൂസൻ തോമസ്, അജിത വർക്കി, തങ്കമണി ഗോവിന്ദൻ, സുരേഷ് സ്രാമ്പിക്കൽ, സി.ജെ.കുര്യൻ, ഒ.എം.ബേബി, കെ.ജെ.രാജൻ എന്നിവർ പ്രസംഗിച്ചു.
വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും പങ്കെടുത്ത മോക്ക്ഡ്രില്ലിൽ യുവാവ് മുങ്ങിമരിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അധികാരികൾ ഒഴിഞ്ഞുമാറുകയാണ്. കാര്യക്ഷമത പ്രകടമാക്കാൻ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിൽ വെള്ളത്തിൽ ഇറങ്ങുന്നതടക്കമുള്ള ഒരാവശ്യത്തിനും പൊതുജനങ്ങളെ നിയോഗിക്കാറില്ല. ജനങ്ങൾക്ക് പരിശീലനം നൽകാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ അതിന് ആളുകളെ നേരത്തെ തിരഞ്ഞെടുക്കുകയും പരിശോധനയും പരിശീലനവും നടത്തുകയും വേണം. ദുരന്ത നിവാരണത്തെ ദുരന്തമാക്കി മാറ്റിയ സംഭവത്തിലെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്താൻ വിദഗ്ദ്ധർ അടങ്ങിയ സമിതിയെ കൊണ്ട് അന്വേഷണം നടത്തണം. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അതിനൊരു രൂപമോ വ്യക്തതയോ കൈവന്നിട്ടില്ല.
ജോസഫ് എം.പുതുശ്ശേരി,
കേരള കോൺഗ്രസ് വൈസ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |