റാന്നി: പെരുനാട് പഞ്ചായത്തിലെ ശബരിമല സീസണവുമായി ബന്ധപ്പെട്ട് താൽക്കാലിക തസ്തികകളിലെ നിയമനം ക്രമപ്രകാരമല്ലെന്ന ആരോപണവുമായി ബി.ജെ.പി. ശുചീകരണ തൊഴിലാളികൾ,ലൈഫ് ഗാർഡ്, ടോയ്ലറ്റ് ജീവനക്കാർ തുടങ്ങിയവരെ അഭിമുഖം നടത്താതെയാണ് നിയമിച്ചതെന്നാണ് ആരോപണം. താൽക്കാലിക ജോലിക്കായി അപേക്ഷിച്ചവരെ അഭിമുഖത്തിന് വിളിക്കാതെപോലുമാണ് നിയമനം നടത്തിയതെന്ന് ബി.ജെ.പി ഉന്നയിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇഷ്ടക്കാരെ നിയമിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറിയോട് നിയമന വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം ലോഗിന്നിൽ അപ്രൂവ് ചെയ്യാതെ വേതനം തടഞ്ഞുവച്ചശേഷം സെക്രട്ടറിക്കെതിരെ സമരം ചെയ്തത് അപഹാസ്യമാണെന്നും ബി.ജെ.പി പാർലമെന്റ് പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |