കൊടുങ്ങല്ലൂർ: വിദ്യാർത്ഥിനിയെ മർദ്ദിച്ച വിദ്യാർത്ഥിയെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ പ്ലസ് ടു വിദ്യാർത്ഥിയായ അലനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൃംഗപുരം പി.ഭാസ്‌കരൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിയായ അലൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വ്യാഴാഴ്ച മുഖത്തടിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം.
വിഷയം ചർച്ച ചെയ്യാനായി ഇന്നലെ ഉച്ചയോടെ സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് സ്‌കൂൾ അധികൃതർ നിസഹായത വെളിപ്പെടുത്തിയതിനെ തുടർന്ന് അവർ അലനോട് ചോദിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചത്. സ്കൂൾ വളപ്പിലുണ്ടായ മർദ്ദനത്തിൽ പൊലീസിൽ പരാതി നൽകിയതായി പി.ടി.എ പ്രസിഡന്റ് കെ.എസ് കൈസാബ് പറഞ്ഞു. എന്നാൽ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്നും, മകളെ മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്നും വിസ്മയയുടെ പിതാവ് പ്രസാദ് പറഞ്ഞു. വിഷയത്തിൽ അലനെതിരെയും അലനെ മർദ്ദിച്ച കേസിൽ വിദ്യാർത്ഥിനിയുടെ അച്ഛൻ ഉൾപ്പെടെ നാല് ബന്ധുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |