നേട്ടം കൈവരിച്ചത് ഒരുവർഷത്തിനിടെ
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6 ശതമാനം റെക്കാഡ് വളർച്ച. വിമാന ഷെഡ്യൂളുകളിൽ 31.53 ശതമാനം വളർച്ചയും ഇക്കാലയളവിൽ ഉണ്ടായതായി ടിയാൽ അധികൃതർ അറിയിച്ചു. ഈവർഷം ജനുവരിയിൽ ആകെ 32,3792 യാത്രക്കാരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2022 ജനുവരിയിൽ ഇത് 17,6315 മാത്രമായിരുന്നു.
കഴിഞ്ഞവർഷം ജനുവരിയിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നെങ്കിൽ ഈ വർഷം ജനുവരിയിൽ അത് 10445 ആയി ഉയർന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 1671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് ഈവർഷം 2198 ആയി.
നിലവിൽ വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 അന്താരാഷ്ട്ര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കറ്റ്, ബഹ്‌റൈൻ, ദമാം, കുവൈറ്റ്, സിംഗപ്പൂർ, കൊളംബോ,മാലെ,ഹനിമധൂ തുടങ്ങി 12 അന്താരാഷ്ട്ര നഗരങ്ങളിലേക്കും ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കും സർവീസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |