SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 AM IST

സെഞ്ച്വറി പിന്നിട്ടപ്പോൾ ഹാർട്ട് അറ്റാക്ക് ; 106-ാം വയസിലും രാഘവൻപിള്ള ഹാപ്പി

raghavanpilla

കഴക്കൂട്ടം: തന്റെ ജീവിതത്തിലെ 'സ്‌പെഷ്യൽ പേഷ്യന്റി"നെ കാണാൻ ഡോ. മംഗളാനന്ദൻ കണിയാപുരം നമ്പ്യാർകുളം മാനോജ് ഭവനിൽ എത്തിയപ്പോൾ നിറഞ്ഞ ചിരിയോടെ സ്വാഗതം ചെയ്തത് ആ പേഷ്യന്റ് തന്നെ. പ്രായം 106. പേര് രാഘവൻ പിള്ള. രാഘവൻപിള്ള ഡോ. മംഗളാനന്ദനെ സംബന്ധിച്ചിടത്തോളം 'സ്പെഷ്യൽ" ആകാൻ കാരണമുണ്ട്. 102-ാം വയസിലാണ് രാഘവൻപിള്ള ആൻജിയോപ്ലാസ്റ്റക് വിധേയനാകുന്നത്. ഡോക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രായംകൂടിയ ആൾക്ക് ചെയ്ത ആൻജീയോ പ്ളാസ്റ്റി വിജയകരമായി നടത്തിയത് രാഘവൻപിള്ളയിലാണ്.

''എനിക്കിപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല ഡോക്ടറെ, എല്ലാവരും കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഞാൻ കഴിക്കുന്നത്. കൃത്യസമയത്ത് ഞാൻ ഭക്ഷണം കഴിക്കും. അതാണ് ഞാൻ ശീലിച്ചത്.""- രാഘവൻപിള്ള പറഞ്ഞു. സെഞ്ച്വറി പിന്നിട്ട ജീവിതത്തിനിടയിൽ മറ്റു ശാരീക അസ്വസ്ഥതകളോ അസുഖങ്ങളോ ഇല്ലായിരുന്ന രാഘവൻ പിള്ളയ്ക്ക് നാലുവർഷം മുമ്പാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ മകൻ വിജയകുമാറും മറ്റു ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിലെത്തിച്ചു. ഡോ. മംഗളാനന്ദന്റെ നേതൃത്വത്തിൽ ആൻജിയോഗ്രാമിന് വിധേയമാക്കിയപ്പോൾ ഹൃദയധമനിയിൽ ബ്ലോക്കുകൾ കണ്ടെത്തി. രോഗിയുടെ അവസ്ഥ ബന്ധുക്കളെ അറിയിച്ചു. അത്യവശ്യമായി ആൻജിയോ പ്ളാസിറ്റി വേണമെന്ന് നിർദ്ദേശിച്ചു. നൂറ്റിരണ്ടാമത്തെ വയസിൽ ആൻജിയോപ്ളാസ്റ്റി വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഡോ. മംഗളാനന്ദൻ ആ വെല്ലുവിളി ഏറ്രെടുത്ത് വിജയമാക്കി. പട്ടാളത്തിൽ നിന്ന് വിരമിച്ച രാഘവൻപിള്ള ആദ്യം കണിയാപുരത്ത് വിജയഹോട്ടൽ നടത്തി പിന്നീട് സ്റ്റേഷനറി കടയും. അമ്പതുവർഷം മുമ്പ് ഭാര്യ രാജമ്മ മരിച്ചു. മക്കളും ചെറുമക്കളുമായി 38 പേരടങ്ങുന്ന വലിയ കുടുംബമാണ് രാഘവൻ പിള്ളയുടേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.