കൊല്ലം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. തിരുവന്തപുരം ആലംകോട് ചരുവിള വീട്ടിൽ അക്ബർഷാ (47), ഇരവിപുരം വാളത്തുംഗൽ കാരാളി തൊടിയിൽ വീട്ടിൽ മൻസൂർ (42), ചന്ദനത്തോപ്പ് കുഴിയം പോച്ചവിള മൻസിലിൽ ഷാജഹാൻ (55) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് മേക്കോണിൽ നസീറയുടെ വീടായ എ.ആർ മൻസിലിന്റെ കതക് കുത്തിത്തുറന്ന് അഞ്ച് പവൻ മോഷ്ടിച്ചത്. വീട്ടിലെത്തിയ സഹോദരി കതക് തുറന്നുകിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
സംഭവ ദിവസം സംശായാസ്പദമായി കണ്ട ഇരുചക്രവാഹനം കേന്ദ്രീകരിച്ച് കിളികൊല്ലൂർ പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ സ്പെഷ്യൽ ടീമും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, കിളികൊല്ലൂർ എസ്.ഐമാരായ സുഖേഷ്, അനിൽ, എ.എസ്.ഐ ബൈജു ജറോം, എസ്.സി.പി.ഒമാരായ മനു, സീനു, സജു, രിപു, രതീഷ്, ഇമ്മാനുവൽ, സി.പി.ഒമാരായ പ്രശാന്ത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |