വിഴിഞ്ഞം: കല്ലിയൂരിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി.ആദ്യവിളവെടുപ്പിൽ ലഭിച്ചത് 10 കിലോ പൂക്കൾ.കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നമൂട് വാർഡിൽ പ്രതാപചന്ദ്രൻ നായരുടെ 10സെന്റ് ഭൂമിയിലാണ് 5അംഗസംഘത്തിന്റെ പൂകൃഷി. ചെണ്ടുമല്ലി കൃഷിയുടെ ആദ്യ വിളവെടുപ്പ് കല്ലിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ചന്ദുകൃഷ്‌ണ നിർവഹിച്ചു. തരിശ് ഭൂമിയായിരുന്നിവിടെ വാർഡ് മെമ്പർ അശ്വതിയുടെ നേതൃത്വത്തിൽ ഓമനകുഞ്ഞ്,പ്രതാപചന്ദ്രൻ നായർ,പ്രിയ രഞ്ജിനി,റാണാപ്രതാപ്,ശ്രീരഞ്ജിനി എന്നിവർ 'മിത്ര' എന്ന പേരിൽ കൃഷിക്കൂട്ടം സംഘടിപ്പിച്ച് കല്ലിയൂർ കൃഷിഭവനിലും പഞ്ചായത്തിലും പദ്ധതി നൽകിയാണ് പൂക്കൃഷി ആരംഭിച്ചത്.കൃഷിക്കാവശ്യമുള്ള നടീൽ വസ്തുക്കൽ കൃഷിഭവൻ നൽകി.കല്ലിയൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ സി.സ്വപ്ന,അസിസ്റ്റന്റ് കൃഷി ഓഫീസർ ജിഷ എന്നിവരാണ് കൃഷി പരിചരണത്തിനുള്ള നിർദ്ദേശങ്ങൾ നൽകിയത്.വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള ദിക്ക് ബലിയും നിറപറയും നടക്കുന്നതിനാൽ പൂക്കൾക്ക് ആവശ്യക്കാരേറെയാണ്.കഴിഞ്ഞ ദിവസത്തെ ആദ്യവിളവായ 10കിലോഗ്രാം പൂവ് 130രൂപ നിരക്കിൽ നിറപറവയ്ക്കുന്ന വ്യക്തി വാങ്ങി.
കൃഷി ഓഫീസറുടേതു മികച്ച പ്രകടനം
കൃഷി ഓഫീസർ സി.സ്വപ്നയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഓണവിപണി ലക്ഷ്യമാക്കി കല്ലിയൂരിലെ വിവിധ സ്ഥലങ്ങളിലായി 250ലേറെ സ്ഥലങ്ങളിലാണ് പച്ചക്കറി കൃഷി നടത്തിയത്.വിവിധ പാർട്ടികളെയും സംഘടനകളെയും കർഷകരെയും ഒന്നിച്ചു കൊണ്ടുപോകാനും കർഷകരെ ആദരിക്കുന്നതിനും പുതുതലമുറയെ കൃഷിയിലേക്കാകർഷിക്കാൻ കൃഷിക്കൂട്ടങ്ങളും ആരംഭിച്ചു.പരമ്പരാഗത കർഷകരൊഴികെ പുതുതലമുറ കർഷകരും കുടുംബശ്രീയും വനിതാ കൂട്ടായ്മകളും രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെട്ടതാണ് കൃഷിക്കൂട്ടങ്ങൾ.ആധുനിക കൃഷി സമ്പ്രദായങ്ങളിലും മാർക്കറ്റിംഗ് മേഖലയിലും കർഷകർക്ക് പ്രാവീണ്യം നൽകുന്നു.വിളവെടുത്ത പച്ചക്കറി ഉത്പന്നങ്ങൾ കൃഷിഭവൻ ആഴ്ച ചന്തയിലൂടെയും വി.എഫ്.പി.സി.കെ വിപണിയിലൂടെയും വിറ്റഴിക്കും.കൃഷി ഉപജീവനമാർഗമാക്കിയ കൃഷിക്കൂട്ടങ്ങളുൾപ്പെടെയുള്ള കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, കാർബൺ ന്യൂട്രൽ കൃഷിയിടങ്ങൾ സാദ്ധ്യമാക്കുക തുടങ്ങിയവയ്ക്കെല്ലാം ഇവർ മുൻകൈ എടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |