ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ തൂക്ക നേർച്ചക്കാരുടെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചു. 201 തൂക്ക നേർച്ചക്കാരുടെ വ്രതാനുഷ്ഠാനങ്ങളാണ് ആരംഭിച്ചത്. ക്ഷേത്ര സന്നിധിയിലെ ഭജനപ്പുരയിൽ കഠിന വ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവരുന്ന നേർച്ചതൂക്കക്കാർ നാലാം ഉത്സവനാൾ മുതൽ ക്ഷേത്രം വലംവയ്ക്കും. ഏഴിൽ തുടങ്ങി ഒമ്പതാം ഉത്സവമാകുമ്പോൾ അത് 101 തവണ ക്ഷേത്രം വലംവച്ചിരിക്കും. ഒമ്പതാം ഉത്സവ ദിവസം നടക്കുന്ന തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങിലും പള്ളിവേട്ടയിലും പങ്കെടുത്ത് ഭരണിനാളിൽ നാല് പ്രാവശ്യം ക്ഷേത്രം വലംവച്ച ശേഷമാണ് തൂക്ക നേർച്ചക്കാർ ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടുന്നത്.
ക്ഷേത്രത്തിനടുത്തുള്ള ഭഗവതി കൊട്ടാരത്തിൽ നിന്ന് പ്രത്യേക വേഷവിധാനങ്ങളോടെ ഉടുത്തൊരുങ്ങിയെത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലെത്തി മേൽശാന്തിയിൽ നിന്ന് അനുഗ്രഹവും വാങ്ങി മൂന്ന് പ്രാവശ്യം ക്ഷേത്ര വലംവച്ച് ദേവിയെ സ്തുതിച്ച ശേഷമാണ് തൂക്കവില്ലേറുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൂക്കവില്ലേറാൻ ഭക്തജനങ്ങൾക്ക് പലപ്പോഴും അവസരം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |