SignIn
Kerala Kaumudi Online
Sunday, 01 September 2024 9.01 AM IST

മുട്ടയ്ക്കാട് - ആഴാകുളം റോഡ് വികസനം സ്വപ്നമാകുന്നു

Increase Font Size Decrease Font Size Print Page
ko

കോവളം: റോഡ് വികസനത്തിന്റെ പേരിൽ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ മുട്ടയ്ക്കാട് - ആഴാകുളം നിവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ശമനമില്ല. കോവളം - വിഴിഞ്ഞം റോഡിനെയും വെങ്ങാനൂർ പൂങ്കുളം റോഡിനെയും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന പ്രധാന റോഡാണ് വികസനത്തിന്റെ പേരിൽ കുണ്ടും കുഴികളുമായി അനാഥമായി കിടക്കുന്നത്. കഴിഞ്ഞ മഴയിൽ റോഡ് തകർന്നതോടെ ആഴാകുളം ജംഗ്ഷനിൽ അപകടം പതിവായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനായി ഇതു വഴിയാണ് കൂറ്റൻ ലോറികളിൽ കല്ലുകൾ കൊണ്ടുപോകുന്നത്. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഇതു വഴിയുള്ള സഞ്ചാരം ദുഷ്കരമായി. വെള്ളായണി കായലിനെയും രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിനാണ് ഈ അവസ്ഥ.

 നിർമ്മാണം ഇഴഞ്ഞിഴഞ്ഞ്

2018 ൽ കിഫ്ബിയുടെ സഹായത്തോടെ ആഴാകുളം മുട്ടയ്ക്കാട് - പനങ്ങോട്, കാട്ടുകുളം - നെല്ലിവിള, തെറ്റിവിള എന്നിവ ചേർത്ത് 7 കിലോമീറ്റർ റോഡിനെ വീതി കൂട്ടി നവീകരിക്കുന്നതിന് 33 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് രൂപകല്പന, അവലോകന സർവേ എന്നിവ പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറിയെങ്കിലും ഫണ്ടിന്റെ ലഭ്യതയുടെ പേരിൽ വികസനം ഇഴയാൻ തുടങ്ങി. വികസന പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കാൻ സ്ഥലങ്ങളുടെ സർവേ നമ്പരുകൾ ശേഖരിച്ച് വെങ്ങാനൂർ, കല്ലിയൂർ വില്ലേജുകളിൽ നൽകി വർഷം രണ്ട് കഴിഞ്ഞിട്ടും കഥ പഴയതു തന്നെ.

 വികസനം നീളുന്നു

സ്ഥലത്തിന്റെ ബ്ലോക്ക് തിരിച്ചുള്ള സ്കെച്ചെടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന് വേണ്ടി ലാന്റ് അക്വിസിഷന് തഹസിൽദാരെ ഏല്പിക്കുമെന്നും അധികൃതർ പറഞ്ഞതും വെറും വാക്കായി. സർവ്വേ നമ്പരുകൾ ശേഖരിച്ച് റോഡിന്റെ അലൈന്റ്മെന്റ് നടപടികൾ പൂർത്തിയാക്കിയതല്ലാതെ യാതൊരു പുരോഗതിയുമില്ലാതെ നീളുകയാണ് റോഡിന്റെ വികസന പദ്ധതി.

 വാഗ്ദാനം പാഴ്‌വാക്കാകുന്നു

റോഡ് വികസനത്തിനായി നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കുന്ന ഭാഗം നിർണയിച്ചു സർവേക്കല്ലുകൾ സ്ഥാപിക്കുകയും റവന്യു വിഭാഗത്തിന്റെ വിലനിർണയ നടപടികൾ അനുസരിച്ചു ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്നായിരുന്നു പ്രദേശവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. ആറു മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ റോഡ് വികസനം ഇപ്പോഴും ഫയലിൽ തന്നെ വിശ്രമിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.