തിരുവനന്തപുരം: രാജാജിനഗർ കോളനിയിൽ ലഹരി ഉപയോഗവും വില്പനയും തടയണമെന്ന് ആവശ്യവുമായി കോളനയിലെ വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി, മേയർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഞ്ചാവ്, മയക്കുമരുന്ന്, മദ്യം തുടങ്ങിയവ ഇവിടെ സുലഭമാണെന്നും വില്പന നടത്തുന്നതായും വീട്ടമ്മമാർ ആരോപിച്ചു. ഇത്തരം കാര്യങ്ങൾക്കായി പുറത്തുനിന്നുള്ളവർ ഇവിടെ എത്തിയിരുന്നു, പ്രതിഷേധം കടുപ്പിച്ചപ്പോൾ വരവ് കുറഞ്ഞിട്ടുണ്ടെന്നും വീട്ടമ്മമാർ പറഞ്ഞു.
കോളനി പൂർണമായി ലഹരി മുക്തമാകണമെന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതും ഇവർ പറഞ്ഞു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ലഹരിക്ക് അടിമയാകുന്ന സാഹചര്യം കോളനിയിലുണ്ടെന്നും ഇതു തടയാൻ അധികൃതരുടെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി വീട്ടമ്മമാർ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ റോഡ് ഉപരോധിച്ചു. രാജാജി നഗറിൽ നിന്ന് ഹൗസിംഗ് ബോർഡ് ജംഗ്ഷൻ വരെ പ്രകടനവും നടത്തി. വിജി അദ്ധ്യക്ഷത വഹിച്ചു. കെ. സുചിത്ര, വനജകുമാരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |