തിരുവനന്തപുരം: നഗരത്തിൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. ഇന്നലെ മൂന്ന് സ്‌ക്വാഡുകൾ വിവിധ മേഖലകളിലായി 96 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2212.5 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ക്യാരി ബാഗുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ എന്നിവ 765 കലോഗ്രാമും 71250 നിരോധിത പേപ്പർ കപ്പുകളും, പ്ലേറ്റുകളും പിടിച്ചെടുത്തു. നിരോധിത ഉത്പന്നങ്ങൾ വ്യാപാരം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പൽ ആക്ട് പ്രകാരമുള്ള നിയമനടപടികൾ സ്വീകരിച്ചു. നഗരസഭ പരിധിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെയും സ്റ്റോക്കിംഗ്, വിപണനം എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |