കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ പിതാവിനെയും മകളെയും അതിക്രൂരമായി മർദിച്ച സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റു കഴിയുന്ന പ്രേമനനെ വീട്ടിലെത്തി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയിലെ ഒരു ചെറിയ വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടി കോർപ്പറേഷനെ നശിപ്പിക്കാനുള്ള ഗൂഢ ശ്രമങ്ങളാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. സംഭവം കഴിഞ്ഞ് മൂന്നു ദിവസമായിട്ടും പ്രതികളെ പിടികൂടിയില്ല. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു, ആമച്ചൽ ലോക്കൽ സെക്രട്ടറി അഭിലാഷ് ആൽബർട്ട്, കാട്ടാക്കട ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷ്, മണ്ഡലം കമ്മിറ്റി അംഗം എം.സുധ,ആമച്ചൽ ബ്രാഞ്ച് സെക്രട്ടറി വിഷ്ണു, എൽ.സി. അംഗം സുഗതൻ, ജെ.രാജേന്ദ്രൻ, ബിനു അമ്പലത്തിൻകാല എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |