കുന്നംകുളം: 71 വയസുകാരനോടൊപ്പമുള്ള നഗ്‌നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ യുവതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി തിപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ രാജിയെയാണ്(35) കുന്നംകുളം പൊലീസ് ഇന്നലെ വൈകിട്ട് പിടികൂടിയത്.
ചാവക്കാട് സ്വദേശിയായ 71ക്കാരന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഇയാളിൽ നിന്നും പല തവണകളായാണ് മൂന്ന് ലക്ഷം രൂപ യുവതി കൈപ്പറ്റിയത്. രാജി കുന്നകുളത്തിനടുത്ത് കാണിപ്പയ്യൂരിൽ ബ്യൂട്ടീഷ്യൻ സ്ഥാപനം നടത്തിവരികയാണ്. ഇവിടെ വച്ചാണ് യുവതിയും ഒന്നിച്ചുള്ള നഗ്‌നചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി.
50 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ല. ചാവക്കാട് സ്വദേശി സുഹൃത്ത് വഴിയാണ് രാജിയുമായി ഇയാൾ പരിചയപ്പെടുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും രാജി രണ്ടാം പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ: യു.കെ. ഷാജഹാന്റെ നിർദ്ദേശപ്രകാരം എ.എസ്.ഐ: സക്കീർ അഹമ്മദാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |