SignIn
Kerala Kaumudi Online
Saturday, 21 September 2024 7.46 AM IST

കൃത്യമായ ചർച്ചയില്ല, സർവേയില്ല നഗരത്തിലെ കരട് മാസ്റ്റർ പ്ളാനിൽ നിരവധി അപാകതകളെന്ന് ആക്ഷേപം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: 2040 വരെയുള്ള നഗരത്തിലെ കരട് മാസ്റ്റർ പ്ളാൻ തയ്യാറാക്കിയതിൽ പാളിച്ചയെന്ന് ആക്ഷേപം. കൃത്യമായ ചർച്ചയും ഗ്രൗണ്ട് സർവേയും പോലും നടക്കാതെയാണ് കരട് മാസ്റ്റർ പ്ളാനിന് രൂപം കൊടുത്തിരിക്കുന്നത്. 2014 മുതൽ ആരംഭിച്ച പുതിയ മാസ്റ്റപ്ളാൻ തയ്യാറാക്കൽ പല ഘട്ടങ്ങളിലും മുടങ്ങിയിരുന്നു. കൃത്യമായ സർവേ നടത്തിയിരുന്നില്ലെന്ന് അന്ന് തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത്തവണത്തെ മാസ്റ്റർ പ്ളാൻ തയ്യാറാക്കൽ നടന്നത് തന്നെ കഴിഞ്ഞ ആറ് മാസം കൊണ്ടാണ്.കൊവിഡും മറ്റും സാങ്കേതിക തടസങ്ങളും കാരണം നിലവിലുള്ള ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് മാസ്റ്റ‌ർ പ്ളാൻ തയ്യാറാക്കിയത്.അതു കൊണ്ട് തന്നെ അപാകതകൾ കൂടുതൽ നിലനിൽക്കുന്നതായാണ് ആക്ഷേപം.

നഗരത്തിലെ മാസ്റ്റർപ്ളാനിന്റെ കരട് അംഗീകരിക്കുന്നതിന് മുൻപ് നഗരസഭ കൗൺസിലർമാർക്ക് ഇതിനെ പറ്റി ധാരണ ലഭിക്കണം.എന്നാൽ കത്യമായി ക്ളാസുകളോ ഇടപെടലുകളോ ടൗൺ പ്ളാനിംഗ് വിഭാഗത്തിൽ നിന്ന് ലഭിക്കാത്തതിനാൽ മുക്കാൽ ശതമാനത്തോളം കൗൺസിലർമാർക്കും മാസ്റ്റർപ്ളാനിനെ കുറിച്ച് കൃത്യമായ ധാരണയില്ല.

കഴിഞ്ഞ ശനിയാഴ്ച നഗരസഭയിൽ മാസ്റ്റർ പ്ളാൻ ചർച്ച ചെയ്യാൻ ചേർന്ന ടൗൺ പ്ളാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചെയർപേഴ്സൺ, കൗൺസിലർമാർക്ക് കൃത്യമായ വിവരം നൽകാത്ത് ബഹളത്തിൽ കലാശിച്ചിരുന്നു.തുടർന്ന് എല്ലാ കൗൺസിലർമാർക്കും വേണ്ടി മാസ്റ്റർപ്ളാൻ അവതരിപ്പിക്കാൻ ചേർന്ന യോഗവും വിവരങ്ങൾ ലഭ്യമാക്കാത്തത് മൂലം പിരിഞ്ഞു

മാസ്റ്റർപ്ളാൻ പാസായില്ലെങ്കിലും പാസായാലും നഷ്ടം

ഇന്നത്തെ നഗരസഭ കൗൺസിലിൽ മാസ്റ്രർ പ്ളാൻ പാസിയില്ലെങ്കിൽ നഗരത്തിന് തന്നെ അത് വലിയ നഷ്ടമാകും. എന്നാൽ പാസായാൽ അതിനേക്കാൾ വലിയ നഷ്ടമാകും. എല്ലാ വീട്ടിലും കുടിവെള്ള കണക്ഷൻ നൽകുന്ന 'അമൃതം 2" കേന്ദ്ര പദ്ധതി നഗരത്തിൽ നടപ്പാക്കണമെങ്കിൽ അതിന് മാസ്റ്റപ്ളാൻ നിലവിൽ വേണം.മാസ്റ്റർ പ്ളാൻ അംഗീകരിച്ച് സർക്കാരിൽ സമർപ്പിക്കേണ്ട തീയതി രണ്ട് ദിവസത്തിനുള്ളിൽ കഴിയും.അതിന് മുൻപേ ഭരമസമിതി പാസാക്കിയില്ലെങ്കിൽ ഇതുൾപ്പടെയുള്ള പല കേന്ദ്ര പദ്ധതികളും നഗരത്തിൽ ലഭിക്കുന്നത് മുടങ്ങും.അപാകതകൾ നിറ‌ഞ്ഞ മാസ്റ്റർ പ്ളാൻ പാസായിൽ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ നഗരത്തിലുടലെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.