കൊല്ലം: ആസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ മാരകായുധംകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം ക്രസന്റ് നഗർ ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന് വിളിക്കുന്ന റിയാസ്(33), അയത്തിൽ വിളക്കിൽ വീട്ടിൽ കറിയാച്ചൻ എന്ന് വിളിക്കുന്ന റിയാസ്(40) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒന്നിന് കൊച്ചു ഡിസന്റ് മുക്കിൽ നിന്ന പ്രതികൾ അതുവഴി വന്ന രാജീവനെ അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്ത രാജീവിനെ ഇരുവരും ചേർന്ന് തടഞ്ഞു നിർത്തി മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അരുൺ ഷാ, മധു, സി.പി.ഒമാരായ രാജീവ്, രജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |