തിരുവനന്തപുരം: വെളളായണി ദേവി ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവം ഫെബ്രുവരി 14ന് തുടങ്ങി ഏപ്രിൽ 24 വരെ എഴുപത് ദിവസങ്ങളിലായി നടക്കും.ഫെബ്രുവരി 14ന് രാവിലെ 8.30നും 9നും മദ്ധ്യേയാണ് ദേവി പുറത്തെഴുന്നളളുന്നത്. മാർച്ച് 24നാണ് അശ്വതി പൊങ്കാല.ഫെബ്രുവരി 16ന് പളളിച്ചൽ ദിക്കുബലിയും 27ന് കല്ലിയൂർ ദിക്കുബലിയും മാർച്ച് 10ന് പാപ്പനംകോട് ദിക്കുബലിയും 24ന് കോലിയക്കോട് ദിക്കുബലിയും നടക്കും.നാല് ദിക്കുകളിലും നാല് കരകളിലുമായി നടക്കുന്ന കാളിയൂട്ട് ശബരിമലയിലേത് കഴിഞ്ഞാൽ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമാണ്. ഉത്സവമേഖലയുടെ വ്യാപ്‌തി കണക്കാക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ് വെളളായണിയിലേത്. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പേ എല്ലാ ജാതി-മതത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രമാണ് വെളളായണി ദേവിക്ഷേത്രം. ക്ഷേത്രത്തിൽ ഇന്നലെ നടന്ന തിരുവായ് പ്രശ്‌നത്തിലാണ് ഉത്സവദിവസം സംബന്ധിച്ച തീരുമാനമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |