കാസർകോട്: മംഗലാപുരത്തേക്ക് വിൽപ്പനയ്ക്കായി കസ്തൂരി കൊണ്ടുപോകുന്നതിനിടെ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. താമരശ്ശേരി സ്വദേശിയായ സി.എം മുഹമ്മദ്, കോട്ടയം സ്വദേശി സി.കെ പ്രസാദ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് വനം കൺസർവേറ്റർ ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ നരേന്ദ്രബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കസ്തൂരി വാങ്ങുന്നതിനായി കാസർകോട് സ്വദേശികൾ ഇവരെ ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് എം.പി. സജീവ്കുമാർ, കാസർകോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. ഹരിദാസ്, ലിയാണ്ടർ എഡ്വേർഡ്, ഹരി, ശ്രീധരൻ, ആൻസി രഹ്ന, ആസിഫ്, അസ്‌ലം, ഡ്രൈവർമരായ വത്സരാജൻ, ജിജീഷ് എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |