തൃശൂർ : നമ്മൾ എങ്ങനെ നമ്മളെ കാണുന്നു, നമ്മൾ എങ്ങനെ നമ്മളെക്കുറിച്ച് പറയുന്നു, നമ്മൾ നമ്മുടേതായി ആരുടെ ചരിത്രം പറയുന്നു തുടങ്ങിയ ചോദ്യങ്ങൾ പ്രേക്ഷകരിലേക്ക് നൽകിയാണ് സംവിധായകൻ നിഖിൽ മേഹ്ത്ത ഫോർ ദ റെക്കാഡ് അവതരിപ്പിക്കുന്നത്. അഞ്ചാം ദിനത്തിൽ കാണികൾക്ക് മുന്നിലെത്തിയ ശ്രദ്ധേയമായ നാടകവും ഫോർ ദ റെക്കാഡ് ആണ്. കാണികളോട് നേരിട്ട് സംവദിക്കുന്ന രീതിയാണ് നാടകം സ്വീകരിച്ചത്. ഇടയിൽ കാണികൾക്ക് സമൂസ വിളമ്പി ഓരോ രാജ്യത്തിന്റെ ഭക്ഷണം എപ്രകാരം രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും നാടകം ഓർമിപ്പിച്ചു. തങ്ങളുടെ രാജ്യത്തെ ഏറ്റവും മികച്ചതിനെ പ്രതിനിധീകരിക്കുന്ന മൂന്ന് പുരാവസ്തുക്കൾ തെരഞ്ഞെടുക്കാൻ ഐക്യരാഷ്ട്രസഭ അതിന്റെ ഓരോ അംഗരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ഇവ എന്തും ആകാം. ഒരുതരം വസ്ത്രം, ഒരു കലാരൂപം, ഒരു കെട്ടിടം, അല്ലെങ്കിൽ ഒരുതരം ഭക്ഷണം എന്നാൽ മൂന്നെണ്ണം മാത്രമേ ഉണ്ടാകൂ, ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തെ സ്ഥിരമായ ഗാലറിയിൽ ഇവ സ്ഥാപിക്കും. ഇതാണ് നാടക പശ്ചാത്തലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |