SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.34 AM IST

ജീവിതാന്ത്യ പരിചരണത്തിന് ഹോസ്പീസുമായി ആൽഫ; ശിലാസ്ഥാപനം 15ന്

1

തൃശൂർ: രാജ്യത്ത് കൂടുതൽ പേരിലേക്ക് ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പരിചരണം എത്തിക്കുന്ന ജനകീയ പാലിയേറ്റീവ് പരിചരണ ശൃംഖലയായ ആൽഫ പാലിയേറ്റീവ് കെയർ കിടത്തിച്ചികിത്സാ കേന്ദ്രം ഒരുക്കുന്നു. തൃശൂർ എടമുട്ടത്തെ ആൽഫ പാലിയേറ്റീവ് കേന്ദ്രത്തിൽ അഞ്ചേക്കറിൽ ലോകനിലവാരത്തിൽ, 165 മുറികളും രോഗികൾക്കു താമസിക്കാനുള്ള അനുബന്ധ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ആൽഫ ഹോസ്പീസിന്റെ ശിലാസ്ഥാപനം മാർച്ച് 15ന് ഉച്ചയ്ക്കുശേഷം മൂന്നിന് നിർവഹിക്കുമെന്ന് ചെയർമാൻ കെ.എം. നൂറുദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

114 കോടി രൂപ ചെലവ് വരുന്ന 6 നിലകളുള്ള ഹോസ്പീസ് പൂർത്തീകരിക്കാൻ റൂമുകൾക്കും മറ്റു സൗകര്യങ്ങൾക്കും വിവിധ സ്‌പോൺസർഷിപ്പുകൾ വഴിയാകും സാമ്പത്തിക സമാഹരണം നടത്തുക. 40 കോടി രൂപ വിലമതിക്കുന്ന അഞ്ചേക്കർ ഭൂമി സ്‌പോൺസർഷിപ്പായി ലഭിച്ചിട്ടുണ്ട്. ആൽഫ ഹോസ്പീസിന്റെ നിർമാണം ഒരുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും നൂറുദ്ദീൻ പറഞ്ഞു.

ആൽഫ ഹോസ്പീസ് എക്‌സിക്യൂട്ടിവ് കൗൺസിൽ പ്രസിഡന്റ് ബാബു പാനികുളം, സെക്രട്ടറി എം.എ. റഷീദ്, ആർക്കിടെക്ട് ഷാരോൺ കുര്യൻ, ഗവേണിംഗ് കൗൺസിൽ മെമ്പർമാരായ കെ.എ. കദീജാബി, വി.ജെ. തോംസൺ, കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് എം.എം. സുർജിത് തുടങ്ങിയവരും പങ്കെടുത്തു.

ആൽഫ ഹോസ്പീസിലെ സൗകര്യങ്ങൾ

  • 24 മണിക്കൂർ കാഷ്വാലിറ്റി പരിചരണം
  • എല്ലാ ദിവസവും ഒ.പി സേവനം
  • പരിശോധനകൾക്ക് ലാബ്
  • റേഡിയോളജി സൗകര്യം
  • തീവ്ര പരിചരണത്തിനായി 25 ഹൈ- ഡിപെൻഡസി മുറികൾ
  • 140 പേരെ ഒരേസമയം പരിചരിക്കാവുന്ന ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് വിഭാഗം
  • താമസിക്കാൻ 140 കിടത്തി ചികിത്സാ മുറികൾ
  • മതേതര അന്തരീക്ഷമുള്ള പൊതു പ്രാർത്ഥനാ ഹാൾ
  • സ്റ്റാഫ്, സൗജന്യ ഭക്ഷണം, സൗജന്യ മരുന്നുകൾ, സൗജന്യ പരിചരണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.