ഗുരുവായൂർ : രണ്ട് വർഷത്തിന് ഇപ്പുറം സന്ദർശക നിയന്ത്രണങ്ങൾ നീങ്ങിയ വിഷുപ്പുലരിയിൽ കണ്ണനെ കണികാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു കണി ദർശനം.
രണ്ടരയ്ക്ക് കിഴക്കേ ഗോപുര വാതിൽ തുറന്നതോടെ നാരായണ നാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്തസഹസ്രങ്ങൾ കണ്ണന് മുന്നിലെത്തി. പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നിൽക്കുന്ന കണ്ണനെയും, സ്വർണ്ണസിംഹാസനത്തിലെ ഗുരുവായൂപ്പന്റെ തങ്കത്തിടമ്പും ഓട്ടുരുളിയിലെ കണിക്കോപ്പും കണ്ട് ഭക്തർ തൊഴുതു.
മൂന്നരയ്ക്ക് കണിദർശനം അവസാനിച്ചതോടെ വാകച്ചാർത്തും അഭിഷേകവുമടക്കമുള്ള പതിവ് പൂജകൾ ആരംഭിച്ചു. വിഷു ദിനത്തിൽ ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ 42,54,178 രൂപ ലഭിച്ചു. 2,457 ഭക്തർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി. വിഷു ദിനത്തിൽ എട്ട് വിവാഹങ്ങളും 174 കുട്ടികൾക്കുള്ള ചോറൂൺ വഴിപാടും നടന്നു. വിഷു സദ്യ ഉണ്ണാനും വലിയ തിരക്കായിരുന്നു. വിഷു സദ്യ വൈകീട്ട് നാലര വരെ നീണ്ടു.
വിഷുദിനത്തിൽ വരുമാനം
തുലാഭാരം
11.05 ലക്ഷം
പാൽപ്പായസം
5.50 ലക്ഷം
നെയ്പായസം
2.01 ലക്ഷം
കളഭം
2.06 ലക്ഷം
നെയ്‌വിളക്ക്
19.95 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |