ചാലക്കുടി: മരിച്ചില്ലെന്ന് ഉറപ്പു വരുത്താൻ സ്വന്തം അമ്മയെ ആംബുലൻസിൽ താലൂക്ക് സപ്ലൈ ഓഫീസിലെത്തിച്ച് മകൾ. റേഷൻ കാർഡിൽ നിന്നും 85 കാരിയായ അമ്മയുടെ പേര് നീക്കം ചെയ്യപ്പെട്ടതോടെയായിരുന്നു മകളുടെ ഈ പ്രവൃത്തി.
മൂത്തമകളാണ് അക്ഷയ കേന്ദ്രത്തിൽ വ്യാജ ഒപ്പിട്ടു നൽകി മാമ്പ്ര സ്വദേശിനിയായ വൃദ്ധയുടെ പേര് റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്തതത്രേ. അമ്മ മരിച്ചു പോയെന്ന് രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ തന്റെ പേര് മറ്റു കാരണം പറഞ്ഞ് നീക്കിയതിന് പകപോക്കലായിരുന്നു ഇതെന്ന് പറയുന്നു.
രോഗ ശയ്യയിൽ നിന്നാണ് ഇവരെ കൊണ്ടുവന്നത്. നഗരസഭ അങ്കണത്തിലെത്തിയ ആംബുലൻസും മകളുടെ കരച്ചിലും കണ്ടപ്പോൾ ചെയർമാൻ എബി ജോർജ്ജ് പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു. നഗരസഭ ജൂബിലി മന്ദിരത്തിൽ പ്രവർത്തിക്കുന്ന സപ്ലൈ ഓഫീസിൽ നിന്നും ഓഫീസറെ വിളിച്ചു വരുത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാൽ കഥകളൊന്നും സപ്ലൈ ഓഫീസൽ അറിഞ്ഞില്ല. ഓഫീസ് നടപടികൾ പൂർത്തിയാകുന്നതിന്റെ കാല താമസമാണ് നേരിട്ടതെന്നും വൃദ്ധയെ ഓഫീസിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ടി.എസ്.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |