പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര കാനാടിക്കാവ് ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ തിറ വെള്ളാട്ട് മഹോത്സവത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച്ച രാവിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും അഭിഷേക കാവടി പുറപ്പെട്ട് കാനാടിക്കാവിലെത്തിച്ചേർന്നു. മഠാധിപതി ഡോ.വിഷ്ണുഭാരതീയ സ്വാമി സ്വീകരണം നൽകി. കാവടിയാട്ടം, നാദസ്വരം തുടങ്ങി നിരവധി കലാരൂപങ്ങളും മേളങ്ങളും അഭിഷേക കാവടിക്ക് അകമ്പടിയായി. ക്ഷേത്രത്തിൽ രാവിലെ തിറമണ്ണാർക്ക് എതിരേൽപ്പ്, പ്രസാദ ഊട്ട്, തുടർന്ന് തിറമുഖത്ത് കളം, കളത്തിൽ നൃത്തം, വൈകീട്ട് ദീപാരാധന, നാദസ്വര മേളം, കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവ നടന്നു. നാലാം ദിനമായ ശനിയാഴ്ച്ച രാവിലെ വിഷ്ണുമായ സ്വാമിയുടെ പത്മക്കളത്തിൽ പൂജ ആരംഭം, ഉച്ചയ്ക്ക് അന്നദാനം, പത്മക്കളത്തിൽ നൃത്തം, വൈകീട്ട് ദീപാരാധന, എഴുന്നള്ളിപ്പ്, കോട്ടപ്പുറം ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, രാത്രി ഗുരു വലിയച്ചന്മാർക്ക് കളം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |