ന്യൂഡൽഹി: നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ റെക്കാഡിട്ട് രാജ്യം. 2021-22 സാമ്പത്തിക വർഷത്തിൽ 8357 കോടി യു.എസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് –എഫ്ഡിഐ) വരവാണ് ഇന്ത്യ രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരിയും റഷ്യ– യുക്രെയിൻ യുദ്ധവുമുണ്ടായിട്ടും കഴിഞ്ഞവർഷം എക്കാലത്തെയും ഉയർന്ന എഫ്.ഡി.ഐ നേടാനായത് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, സേവനരംഗം, വാഹനവ്യവസായം തുടങ്ങിയ മേഖലകളിൽ കാര്യമായ മുതൽമുടക്കുണ്ടായതുകൊണ്ടാണ്. 2020–21ൽ 8197 കോടി ഡോളർ ആയിരുന്നു എഫ്.ഡി.ഐ. വ്യവസായ ഉത്പാദന മേഖലയിൽ, 2020-21ലെ 1209 കോടി ഡോളറിനെക്കാൾ 76ശതമാനം വർദ്ധിച്ചു. 2021-22ൽ 2134 കോടി ഡോളറാണ് വിദേശനിക്ഷേപം.നിക്ഷേപക രാജ്യങ്ങളുടെ കണക്കെടുത്താൽ സിംഗപ്പൂർ (27%), യു.എസ് (18%), മൊറീഷ്യസ് (16%) എന്നിവയാണു മുന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |