ക്രെഡായ് കേരള സമ്മേളനം സമാപിച്ചു
മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾക്കായി സൂപ്പർമാർക്കറ്റ് ശൃംഖല
കൊച്ചി: സംസ്ഥാനത്തിന്റെ സാദ്ധ്യതകളും പരിമിതികളും പരിഗണിച്ച് പുതിയ വ്യവസായനയം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ നിയമങ്ങളിൽ കാലോചിതമായ മാറ്റംവരുത്തും. ടൂറിസം, ഭക്ഷ്യസംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, ഉപകരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ക്രെഡായ് കേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾക്കായി സൂപ്പർമാർക്കറ്റ് ശൃംഖല ആരംഭിക്കും. വലിയ വീടുകളിലെ ഉപയോഗിക്കാത്ത സ്ഥലം വർക്ക് ഫ്രം കേരള പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തും. ഭൂമിയുടെ തരംമാറ്റം സംബന്ധിച്ച പ്രശ്‌നങ്ങൾ ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ പരിഹരിക്കപ്പെടും.
കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും വികസനങ്ങൾ താരതമ്യം ചെയ്ത് ക്രെഡായ് തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
കെ.എസ്.ഐ.ഡി മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യം, രഘുചന്ദ്രൻ നായർ, ജോൺ തോമസ്, എം.വി.ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ക്രെഡായ് കേരള ചെയർമാൻ എം.എ.മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |