കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പുവർഷത്തെ ജൂലായ്-സെപ്തംബർപാദത്തിൽ 902 കോടി രൂപ ലാഭം നേടി. ജൂൺപാദത്തിലെ 825 കോടി രൂപയേക്കാൾ 9 ശതമാനം അധികമാണിത്. 2021-22ലെ രണ്ടാംപാദത്തിൽ ലാഭം 1,002 കോടി രൂപയായിരുന്നു.
വായ്‌പാ ആസ്‌തി നാല് ശതമാനം വർദ്ധിച്ച് 57,230 കോടി രൂപയായി. സംയോജിത വായ്‌പാ ആസ്‌തി ആറ് ശതമാനം ഉയർന്ന് 64,356 കോടി രൂപയിലെത്തി. സംയോജിതലാഭം 1,981 കോടി രൂപയിൽ നിന്ന് 1,727 കോടി രൂപയായി കുറഞ്ഞു. സ്വർണവായ്‌പ മൂന്ന് ശതമാനം വർദ്ധിച്ച് 56,501 കോടി രൂപയിലെത്തിയെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. രണ്ടാംപാദത്തിൽ 24 പുതിയ ശാഖകളും കമ്പനി തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |