കൊച്ചി: തിരിച്ചടികൾ വൻ തിരമാലപോലെ ആഞ്ഞടിച്ചിട്ടും കൂസാതെ സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ റെക്കാഡ് മുന്നേറ്റം. മാർച്ച് 31ന് സമാപിച്ച 2021-22 സാമ്പത്തിക വർഷത്തിൽ 774 കോടി ഡോളറാണ് ഈയിനത്തിൽ ഇന്ത്യ വലയിലാക്കിയത്. 2020-21നേക്കാൾ 30 ശതമാനം അധികമാണിത്.
2021-22ലേക്കായി കേന്ദ്രസർക്കാർ നിശ്ചയിച്ച 780.9 കോടി ഡോളറെന്ന ലക്ഷ്യത്തിന്റെ 99.12 ശതമാനം കൈവരിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ഒരുദശാബ്‌ദത്തിൽ സമുദ്രോത്പന്ന കയറ്റുമതിയുടെ ശരാശരി വാർഷിക വളർച്ച 8.23 ശതമാനമാണ്.
63%
സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ സുപ്രധാന വിപണികൾ അമേരിക്ക, ചൈന. ജപ്പാൻ എന്നിവയാണ്. കയറ്റുമതിയുടെ 63 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്.
ടോപ്പ് 5 രാജ്യങ്ങളുടെ വിഹിതം : 70%
ടോപ്പ് 10 രാജ്യങ്ങളുടെ വിഹിതം : 82%
ടോപ്പ് 10
സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ മുഖ്യ 10 വിപണികൾ:
അമേരിക്ക
ചൈന
ജപ്പാൻ
വിയറ്റ്‌നാം
തായ്‌ലൻഡ്
സ്‌പെയിൻ
കാനഡ
ഇറ്റലി
യു.എ.ഇ
ബെൽജിയം
121
മൊത്തം 121 രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി.
$331.5 കോടി
മൊത്തം വരുമാനത്തിൽ 331.5 കോടി ഡോളറും ലഭിച്ചത് അമേരിക്കയിൽ നിന്നാണ്. കഴിഞ്ഞ 11 വർഷമായി അമേരിക്കയാണ് ഏറ്റവും വലിയ വിപണി.
ചൈനയിൽ നിന്ന് 112 കോടി ഡോളറും ജപ്പാനിൽ നിന്ന് 44.8 കോടി ഡോളറും ലഭിച്ചു.
വെല്ലുവിളികൾ
ചരക്കുനീക്ക കൂലിവർദ്ധന, കണ്ടെയ്‌നർ ക്ഷാമം, റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങി നിരവധി വെല്ലുവിളികളെ മറികടന്നാണ് ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയുടെ നേട്ടം.
ആന്ധ്രയാണ് താരം
സമുദ്രോത്പന്ന കയറ്റുമതിയിൽ 38 ശതമാനവും ആന്ധ്രയിൽ നിന്നാണ്. കേരളം, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ചെമ്മീൻ 70 ശതമാനവും വരുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്.
$860 കോടി
നടപ്പുവർഷം (2022-23) കയറ്റുമതി ലക്ഷ്യം 860 കോടി ഡോളറായി നിശ്ചയിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |