തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി അയയുകയും കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വീണ്ടും സജീവമാകുകയും ചെയ്‌തതോടെ സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) കഴിഞ്ഞവർഷം 2.97കോടിരൂപയുടെ ബിസിനസ് നേടിയെന്ന് സഹകരണമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
ഉത്തരവാദിത്വ ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാൽ ടൂറിസം, കായൽ ടൂറിസം, മൺസൂൺ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങി ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുൾപ്പെടെ 60ഓളം ടൂർപാക്കേജുകളാണ് ടൂർഫെഡിനുള്ളത്. പുതിയ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ പി.കെ.ഗോപകുമാർ പറഞ്ഞു.
ടൂർഫെഡിന്റെ ഉത്തരവാദിത്വയാത്ര പാക്കേജുകളായ ഒരുദിന വിസ്മയ യാത്ര കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ നേട്ടംകൊയ്ത പാക്കേജാണ്. അറേബ്യൻ സീ പാക്കേജ് ഇതുവരെ ഒരുലക്ഷം പേർ ആസ്വദിച്ചു. ഇതിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയുമുണ്ട്. കേരളത്തിലെ വിവിധ പാേക്കജുകൾ കൂടാതെ ടൂർഫെഡ് ഭാരത് ദർശൻ പാക്കേജുകളായ ഡൽഹി ആഗ്ര ജയ്പൂർ, ഷിംല കുളു മണാലി, ശ്രീനഗർ, അമൃത്സർ, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈ അജന്ത എല്ലോറ, കൊൽക്കത്ത ഡാർജിലിംഗ് ഗാംഗ്ടോക്ക്, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയും ടൂർഫെഡ് ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |