മുംബയ്: മഹാരാഷ്ട്രയിലെ ലോണോവാലയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. വെള്ളച്ചാട്ടം കാണവേയുണ്ടായ അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. രണ്ടുപേർ രക്ഷപ്പെട്ടു. ബുഷി അണക്കെട്ടിനടുത്താണ് സംഭവം.
പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) മരിയ സയ്യദ് (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാലു വയസുകാരൻ അദ്‌നാൻ അൻസാരി ക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കുടുംബം അവധി ആഘോഷിക്കാൻ എത്തിയത്. മേഖലയിൽ പുലർച്ചെ മുതൽ കനത്ത മഴപെയ്തിരുന്നു. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് പെട്ടെന്ന് വർദ്ധിച്ചു. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. കുടുംബത്തിന്റെ അവസാന നിമിഷങ്ങളുടെ ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നു. സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും കനത്ത ഒഴുക്കു കാരണം ആർക്കും എത്തിപ്പെടാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |