മുംബയ്: മുൻ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖ് പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ഹൃഷികേശ് ദേശ്മുഖിനും പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം സൂക്ഷിക്കുന്നതിൽ ഹൃഷികേശിന് പങ്കുണ്ടെന്നും അനിലിനെ സഹായിച്ചിട്ടുണ്ടെന്നും ഇ.ഡി മുംബയ് പ്രത്യേക കോടതിയെ അറിയിച്ചു. കള്ളപ്പണം ഹൃഷികേശ് 11 ഓളം കമ്പനികളിൽ നിക്ഷേപിച്ചെന്നാണ് വിവരം. ഈ കമ്പനികൾ നിയന്ത്രിച്ചിരുന്നത് അനിലും കുടുംബാംഗങ്ങളും ചേർന്നാണ്. മിക്ക കമ്പനികളുടേയും ഡയറക്ടർ ഹൃഷികേശാണെന്നും ചിലതിൽ ഓഹരിപങ്കാളിത്തമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ആറ് തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും ഹൃഷികേശ് അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറായില്ല,.
ഹൃഷികേശിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വാദം കോടതി ഡിസംബർ നാലിന് കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |