ശ്രീനഗർ: ജമ്മു കാശ്മീരിൽ ശ്രീനഗറിലും അനന്ത്‌നാഗിലും നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. പ്രദേശവാസിയും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് ആക്രമണങ്ങൾ നടന്നത്. അനന്ത്‌നാഗിലെ ബിജ്‌ബെഹറാ പട്ടണത്തിലുണ്ടായ ഏറ്റുമുട്ടലിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ മുഹമ്മദ് അഷ്റഫാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ട് 5.55ന് ശ്രീനഗറിൽ വെടിവയ്പ് നടന്നിരുന്നു. പിന്നാലെയാണ് അനന്ത്‌നാഗിൽ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റത്.
ശ്രീനഗറിലെ സഫാ കദലിലുണ്ടായ ആക്രമണത്തിൽ റൗഫ് അഹ്‌മ്മദ് ഖാൻ എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. ഭീകരർ ഇദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നും സംഭവ സ്ഥലത്ത് വച്ച് മരണപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ശ്രീനഗറിലും അനന്ത്‌നാഗിലും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |