ന്യൂഡൽഹി : മൂന്ന് പാകിസ്ഥാനി തടവുകാരെയും പിഞ്ചു കുഞ്ഞിനെയും കേന്ദ്രസർക്കാർ വിട്ടയച്ചു. സമീറ, അഹ്മദ് രാജാ, മുർതസ അസ്ഗർ അലി എന്നിവരെ അട്ടാരി വാഗാ അതിർത്തി വഴി ഇന്നലെ ജന്മനാട്ടിലേക്ക് അയച്ചതായി പ്രോട്ടോക്കോൾ ഓഫീസർ അരുൺ പാൽ പറഞ്ഞു.
ബംഗളൂരുവിൽ വെച്ച് പിടിയിലാകുമ്പോൾ സമീറ ഗർഭിണിയായിരുന്നു. പിന്നാലെ ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി. മൂന്നര വർഷം അവർ തടവിൽ കഴിഞ്ഞു.
അതിർത്തിയിൽ ചുറ്റിത്തിരിയവേയാണ് അഹമദ് രജായും അസ്ഹർ അലിയും പിടിയിലായത്. ഇരുവരും 21 മാസമാണ് ജയിലിൽ കഴിഞ്ഞത്. ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മൂവരെയും വിട്ടയച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |