ന്യൂഡൽഹി:കെ.കെ. വേണുഗോപാൽ അറ്റോർണി ജനറലായി മൂന്ന് മാസം കൂടി തുടരും. ഇന്ന് കാലാവധി അവസാനിക്കാനിരിക്കെ കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.
2017 ജൂലായ് 1 ന് മൂന്ന് വർഷത്തേക്കായിരുന്നു വേണുഗോപാലിനെ അറ്റോർണി ജനറലായി നിയമിച്ചത്. പിന്നീട് രണ്ട് തവണ ഓരോ വർഷം വീതം കാലാവധി നീട്ടിയിരുന്നു. ആറ് പതിറ്റാണ്ടായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന വേണുഗോപാൽ 1954 ജനുവരി മുതൽ മൈസൂർ ഹൈക്കോടതിയിലും അതിന് ശേഷം മദ്രാസ് ഹൈക്കോടതിയിലും പിതാവ് എം.കെ. നമ്പ്യാരുടെ കീഴിൽ പ്രാക്ടീസ് ചെയ്തു. 1960 മുതൽ സുപ്രീംകോടതിയിൽ ഹാജരാകാൻ തുടങ്ങിയ വേണുഗോപാൽ 1972ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി. മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് അഡിഷണൽ സോളിസിറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |