ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ 3.8 കോടി രൂപ ചെലവിട്ട് നിർമ്മിച്ച റോഡിലെ ടാർ പ്രദേശവാസിയായ യുവാവ് കൈകൊണ്ട് അനായാസം ഇളക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാൻമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിലൂടെയുള്ള റോഡ് നിർമ്മാണത്തിലാണ് വൻ അഴിമതി നടന്നത്. പുരാൻപുരിനും ഭഗവന്താപുരിനുമിടയിലായി പുതിയ റോഡ് നിർമ്മിച്ചത്. ഇതിലൂടെ കഴിഞ്ഞദിവസം വന്ന ഒരു വാഹനം ബ്രേക്കിട്ടപ്പോൾ റോഡിന് കേടുപാടുണ്ടായെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിലവാരമില്ലാത്ത സാധനങ്ങളുപയോഗിച്ച് റോഡ് നിർമ്മാണം നടത്തിയതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഗ്രാമവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |