ഹൈദരാബാദ് : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയും രണ്ടാം മത്സരത്തിൽ ഇന്ത്യയും ജയിച്ചതോടെ ഇന്നലെ മത്സരം ഫൈനലിന് തുല്യമാണ്.
മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ നാലുവിക്കറ്റിനായിരുന്നു ആസ്ട്രേലിയൻ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 208/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ആസ്ട്രേലിയ 19.2 നാലുവിക്കറ്റുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. മഴയും നനഞ്ഞ ഒൗട്ട്ഫീൽഡും കാരണം രണ്ടാം മത്സരം എട്ടോവർ വീതമായാണ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 90/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ നാലുപന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യം കണ്ടു.
കളി എട്ടോവറായി ചുരുക്കിയിരുന്നെങ്കിലും ഈ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരിച്ചുനൽകുന്നതായിരുന്നു. പരിക്കിൽ നിന്ന് മോചിതനായി ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയതും ജഡേജയ്ക്ക് പകരം ഉപയോഗിക്കാവുന്ന സ്പിൻ ഓപ്ഷനായി അക്ഷർ പട്ടേൽ സ്ഥാനമുറപ്പിച്ചതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. ദിനേഷ് കാർത്തികിനെയും റിഷഭ് പന്തിനെയും ഒരുമിച്ച് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു.
ടി.വി ലൈവ് : 7 pm മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |